Breaking News

അച്ഛനെയും അമ്മയേയും വെട്ടിക്കൊന്ന മകന്‍ കീഴടങ്ങി; കൊലപാതകത്തില്‍ കലാശിച്ചത് മാവിന്‍ തൈ നടുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമെന്ന് പ്രതി…

അച്ഛനെയും അമ്മയേയും വെട്ടിക്കൊന്ന മകന്‍ കീഴടങ്ങി. തൃശൂര്‍ പുതുക്കാട് ഇഞ്ചക്കുണ്ടില്‍ കുണ്ടുകവലയില്‍ സുബ്രനും (68) ഭാര്യ ചന്ദ്രികയുമാണ് (62) കൊല്ലപ്പെട്ടത്. കൃത്യം നടത്തിയ ശേഷം മകന്‍ അനീഷ് (38) ഒളിവില്‍ പോകുകയായിരുന്നു. കൊലയ്ക്ക് ശേഷം അനീഷ് തിരുവനന്തപുരത്തേക്കായിരുന്നു പോയത്.

പ്രതിയെ കണ്ടെത്താന്‍ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം ഊര്‍ജിതമാക്കുന്നതിനിടെ, പുലര്‍ച്ചെ രണ്ട് മണിയോടെ കമ്മീഷണര്‍ ഓഫീസിലെത്തിയാണ് കീഴടങ്ങിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. പൊലീസ് ഇന്ന് തന്നെ അനീഷുമായി തെളിവെടുപ്പ് നടത്തും.

ഇടയ്ക്കിടെ വീട്ടില്‍ പ്രശ്നം ഉണ്ടാകാറുണ്ടായിരുന്നെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ഇന്നലെ മാവിന്‍ തൈ വീട്ടുമുറ്റത്ത് നടാന്‍ അച്ഛനും അമ്മയും തീരുമാനിച്ചിരുന്നു. ഇതിനെ എതിര്‍ത്ത അനീഷ് അമ്മയുടെ തലയ്ക്കടിച്ചു. അച്ഛനെ കൈയിലുള്ള വെട്ടുകത്തികൊണ്ട് വെട്ടി. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച അമ്മയേയും പിന്തുടര്‍ന്ന് വെട്ടുകയായിരുന്നെന്നാണ് പ്രതി മൊഴി നല്‍കിയത്.

അവിവാഹിതനായ അനീഷ് എട്ട് വര്‍ഷത്തോളം ഗള്‍ഫിലായിരുന്നു. നാട്ടിലെത്തിയ ശേഷം കാര്‍ വാങ്ങി എറണാകുളത്ത് ടാക്‌സി ഓടിച്ചിരുന്നു. നിലവില്‍ വിയ്യൂരിലെ വെളിച്ചെണ്ണ കമ്ബനിയില്‍ സെയില്‍സ്‌മാനായി ജോലി ചെയ്തുവരികയാണ്. കുടുംബത്തിന് അയല്‍വാസികളുമായി ബന്ധമില്ലെന്ന് പൊലീസ് വ്യക്തമാക്കി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …