Breaking News

അദാനി ഗ്രൂപ്പിനെതിരായ വാര്‍ത്തകള്‍ക്ക് നിയന്ത്രണമേർപ്പെടുത്തണം; സുപ്രീം കോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിനെതിരായ മാധ്യമ വാർത്തകൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. ഇത്തരം റിപ്പോർട്ടുകൾ സെബിക്ക് മുമ്പാകെ സമർപ്പിച്ച് ആരോപണങ്ങൾ സ്ഥിരീകരിക്കാതെ വാർത്തകൾ പ്രസിദ്ധീകരിക്കരുതെന്നും ഹർജിയിൽ പറയുന്നു. ഹിന്‍ഡന്‍ബെര്‍ഗ് സ്ഥാപകനെതിരായി അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകനായ എം.എല്‍. ശര്‍മ്മ നല്‍കിയ ഹര്‍ജിയുടെ അനുബന്ധമായാണ് ഈ ഹര്‍ജിയും സമര്‍പ്പിച്ചിരിക്കുന്നത്.

ആൻഡേഴ്സൺ ഉൾപ്പെടെ ആരും ഇതുവരെ അദാനിക്കെതിരെ സെബിക്ക് മുന്നിൽ തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ലെന്നും ഹർജിയിൽ പറയുന്നു. എന്നിരുന്നാലും, മാധ്യമങ്ങൾ നൽകുന്ന അമിത പ്രാധാന്യം കണക്കിലെടുത്ത്, ഷോര്‍ട്ട് സെല്ലര്‍മാര്‍ മാധ്യമങ്ങളിലൂടെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു. ഇത് ഇന്ത്യൻ വിപണിയെ പ്രതികൂലമായി ബാധിക്കുന്നുവെന്നും ഹർജിയിൽ പറയുന്നു.

മാധ്യമങ്ങൾ നൽകിയ അമിത ഊന്നൽ ഇന്ത്യൻ ഓഹരി വിപണിയിൽ 50 ശതമാനത്തിലധികം തകർച്ചയ്ക്ക് കാരണമായി. മാധ്യമങ്ങളിലെ തുടർച്ചയായ ആരോപണങ്ങളും പ്രസ്താവനകളും നിക്ഷേപകരിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നുണ്ട്. തൽഫലമായി, നിക്ഷേപകർക്ക് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നത്. ഇത്തരം ആരോപണങ്ങൾ അപകടകരമാണെന്നും അവ പ്രസിദ്ധീകരിക്കാൻ മാധ്യമങ്ങളെ അനുവദിക്കരുതെന്നും ഹർജിയിൽ പറയുന്നു. മാധ്യമങ്ങളെ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് വിലക്കിയില്ലെങ്കിൽ ലക്ഷക്കണക്കിനു നിക്ഷേപകർക്ക് മാനനഷ്ടവും സാമ്പത്തിക നഷ്ടവും നേരിടേണ്ടിവരുമെന്നും ഇത് പണം കൊണ്ട് നികത്താനാവില്ലെന്നും ഹർജിക്കാരൻ വ്യക്തമാക്കുന്നു.

About News Desk

Check Also

കേരളത്തിന് കേന്ദ്രത്തിന്റെ 10000 കോടി കിട്ടില്ല.

കേരളത്തിലെ ഫെബ്രുവരി – മാർച്ച് മാസം ചെലവുകൾക്ക് വേണ്ടത് മുപ്പതിനായിരം കോടി. വരുമാനം ഉറപ്പാക്കാൻ മറ്റു വഴികൾ ഇല്ലാതെ സർക്കാർ …