Breaking News

ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച്‌ കാമുകനൊപ്പം പോയ യുവതി മൂന്ന് മാസങ്ങള്‍ക്കു ശേഷം തിരിച്ചെത്തി; ഒടുവിൽ കൊല്ലപ്പെട്ടു…

ഭര്‍ത്താവിനേയും മക്കളേയും ഉപേക്ഷിച്ച്‌ കാമുകനൊപ്പം പോയ യുവതി ദാരുണമായി കൊല്ലപ്പെട്ടു. ആന്ധ്രാപ്രദേശിലെ കടപ്പ പുലിവെണ്ടുലയില്‍ അനന്തപുര സ്വദേശി റിസ്വാനയാണ് കൊല്ലപ്പെട്ടത്. കാമുകനായിരുന്ന ഹര്‍ഷവര്‍ധനെ പോലീസ് അറസ്റ്റ് ചെയ്തു. വിവാഹത്തിന് മുമ്ബ് ഹര്‍ഷവര്‍ധനുമായി റിസ്വാന പ്രണയത്തിലായിരുന്നു. എന്നാല്‍ അഞ്ചുവര്‍ഷം മുന്‍പ് പ്രണയം ഉപേക്ഷിച്ച്‌ കടപ്പ സ്വദേശിയായ യുവാവിനെ റിസ്വാന വിവാഹം കഴിച്ചു.

ദമ്ബതിമാര്‍ക്ക് രണ്ടുമക്കളുമുണ്ട്. ഒരുവര്‍ഷം മുമ്ബ് ഇവര്‍ പുലിവെണ്ടുലയിലേക്ക് താമസം മാറിയിരുന്നു. അടുത്തിടെ വീണ്ടും റിസ്വാന ഹര്‍ഷവര്‍ധനുമായി പ്രണയത്തിലായി. തുടര്‍ന്ന് മൂന്ന് മാസം മുമ്ബ് ഭര്‍ത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച്‌ റിസ്വാന കാമുകനൊപ്പം ഒളിച്ചോടി. ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തില്‍ റിസ്വാനയും ഹര്‍ഷവര്‍ധനും ബെംഗളൂരുവിലുണ്ടെന്ന് കണ്ടെത്തി.

തുടര്‍ന്ന് ബന്ധുക്കള്‍ റിസ്വാനയെ അനുനയിപ്പിച്ച്‌ തിരികെ കൂട്ടിക്കൊണ്ടുവരികയായിരുന്നു. ഇതിനുപിന്നാലെയാണ് കാമുകന്‍ യുവതിയെ വീട്ടിലെത്തി കുത്തിക്കൊന്നത്. ബുധനാഴ്ച രാവിലെ മറ്റാരുമില്ലാത്ത സമയത്താണ് ഹര്‍ഷവര്‍ധന്‍ റിസ്വാനയുടെ വീട്ടിലെത്തി കൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …