Breaking News

ദുരന്തം തൊട്ടരികില്‍; കണ്ണൂരില്‍ സ്ഥിതി ഗുരുതരം; കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 15,000ലേക്ക്…

കണ്ണൂരില്‍ കോവിഡ് വ്യാപനം അതിസങ്കീര്‍ണതയിലേക്ക്. നിലവില്‍ ജില്ലയിൽ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 15,000ലേക്ക് കടക്കുകയാണ്. ആരോഗ്യവകുപ്പിന്റെ കണക്കുകൂട്ടല്‍ പ്രകാരം ഒരാഴ്ചക്കുള്ളില്‍ ആക്റ്റീവ് രോഗികളുടെ എണ്ണം 20,000 കടക്കും.

ഈ സാഹചര്യം തുടരുകയാണെങ്കില്‍ ഓക്സിജന്‍ സൗകര്യമടക്കമുള്ള 2,500 മുതല്‍ 5,000 വരെ ബെഡുകള്‍ ജില്ലയില്‍ ആവശ്യമായി വരുമെന്നാണ് ആരോഗ്യവകുപ്പിന്റെ കണകുകൂട്ടല്‍. രണ്ടാഴ്ച കൊണ്ട് കോവിഡ് വ്യാപനം പിടിച്ചുകെട്ടാനായില്ലെങ്കില്‍ സ്ഥിതി കൂടുതല്‍

സങ്കീര്‍ണമാകുമെന്നാണ് കോവിഡ് ചികിത്സരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. കോവിഡിന്റെ ആദ്യ വരവില്‍ ചികിത്സയിലുണ്ടായിരുന്ന 100 പേരില്‍ 60 പേര്‍ക്കും പ്രത്യേക പരിഗണന വേണ്ടവരായിരുന്നില്ല.

എന്നാല്‍, ഇപ്പോള്‍ ചികിത്സയിലുള്ളവരെല്ലാം പ്രത്യേക പരിഗണന ആവശ്യമുള്ളവരാണ്. 15 ശതമാനത്തോളം പേര്‍ക്ക് ഓക്സിജന്‍ സഹായം ആവശ്യമായി വരുന്നുണ്ട്. തലശ്ശേരി താലൂക്ക് ആശുപത്രിയും കണ്ണൂര്‍ ജില്ലാശുപത്രിയും കണ്ണൂര്‍ മെഡിക്കല്‍ കോളജും

ഏറെക്കുറെ നിറഞ്ഞിരിക്കുകയാണ്. 70 ശതമാനം നിറഞ്ഞെന്നാണ് ഔദ്യോഗിക കണക്കെങ്കിലും 90ന് മുകളില്‍ രോഗികള്‍ നിറഞ്ഞിരിക്കുകയാണ്. രോഗലക്ഷണം കുറഞ്ഞവരെ ഡിസ്ചാര്‍ജ്

ചെയ്തും മറ്റുമാണ് ഈ പ്രതിസന്ധി പരിഹരിക്കുന്നത്. അത്യാഹിത വിഭാഗത്തില്‍ നിലവില്‍ ഒരു ബെഡില്‍ രണ്ടുപേരെ കിടത്താനുള്ള സാഹചര്യമുണ്ടായിട്ടില്ല. കേസുകള്‍ കൂടുകയാണെങ്കില്‍ വടക്കേ ഇന്ത്യയിലുള്ള പോലെ ജില്ലയിലും സ്ഥിതി മോശമാകും.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …