Breaking News

നിര്‍ഭയ കേസ്: മുകേഷ് സിംഗിന്റെ ഹര്‍ജി തള്ളി, അക്ഷയ് ഠാക്കൂറിന്റെ ഹര്‍ജി പരിഗണിക്കുന്നു

നിര്‍ഭയ കേസിലെ പ്രതി മുകേഷ് സിംഗിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി. കേസിലെ വിധി പു:നപരിശോധിക്കേണ്ട സാഹചര്യമില്ലെന്ന് കോടതി വ്യക്തമാക്കി.

മുകേഷ് സിംഗിന്റെ അമ്മയുടെ ഹര്‍ജി ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ നേരത്തേ തള്ളിയിരുന്നു.

അതേസമയം കേസിലെ മറ്റൊരു പ്രതിയായ അക്ഷയ് ഠാക്കൂറിന്റെ ഹര്‍ജി കോടതി പരിഗണിക്കുകയാണ്. നാളെയാണ് പ്രതികളായ മുകേഷ് സിംഗ്,​ അക്ഷയ് ഠാക്കൂര്‍, പവന്‍ ഗുപ്ത, വിനയ് ശര്‍മ വധശിക്ഷ നടപ്പാക്കേണ്ടത്.

നാലു കുറ്റവാളികളെ വെളളിയാഴ്ച രാവിലെ അഞ്ചരയ്ക്ക് തൂക്കിലേറ്റാനാണ് മരണവാറന്റില്‍ പറയുന്നത്. കേസിലെ മുഖ്യപ്രതി ഡ്രൈവര്‍ രാംസിംഗ് 2013 മാര്‍ച്ചില്‍ തിഹാര്‍ ജയിലില്‍ ആത്മഹത്യ ചെയ്‌തിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതി 2015ല്‍ ജയില്‍ മോചിതനായി. 2012 ഡിസംബര്‍ 16നു രാത്രി ഒന്‍പതിനു ഡല്‍ഹി വസന്ത് വിഹാറില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ വച്ചാണ്

പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ ആറ് പേര്‍ ക്രൂരമായി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്.

പെണ്‍കുട്ടിയെയും ഒപ്പമുണ്ടായുരുന്ന യുവാവിനെയും ക്രൂരമായി മര്‍ദ്ദിച്ച്‌ ബസില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞു.ഡിസംബര്‍ 29നു സിംഗപ്പൂരിലെ ആശുപത്രിയില്‍ പെണ്‍കുട്ടി മരണമടയുകയായിരുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …