Breaking News

കര്‍ഷക കൂട്ടക്കൊല: മരണം 110 ആയി; മരണസംഖ്യ കൂടാന്‍ സാധ്യത; സ്ത്രീകളെ കടത്തിയതായും സൂചന….

വടക്കുകിഴക്കന്‍ നൈജീരിയയിലെ ബോര്‍ണോയില്‍ ശനിയാഴ്ച നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 110 ആയി. ക്രൂരമായ കൂട്ടക്കൊലയുടെ ഉത്തരവാദിത്വം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ബോകോ ഹറാം തീവ്രവാദികളുമായി ബന്ധപ്പെട്ടവരാണ്  ആക്രമണത്തിന് പിറകിലെന്നാണ് കരുതുന്നത്.

കൃഷിസ്ഥലത്ത് വിളവെടുപ്പ് നടത്തുകയായിരുന്ന സ്ത്രീകളും കുട്ടികളുമടക്കമാണ് ആക്രമണത്തിന് ഇരയായത്. വിളവെടുപ്പ് നടന്നുകൊണ്ടിരിക്കെ മോട്ടാര്‍ ബൈക്കുകളിലെത്തിയ അക്രമി സംഘം തുരുതുരെ വെടിവെക്കുകയായിരുന്നുവെന്ന് യു.എന്‍. പ്രതിനിധി എഡ്വാര്‍ഡ് കല്ലൊന്‍ പറയുന്നു.

43 ആളുകള്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. പിന്നീടിത് 73 ആകുകയും തിങ്കളാഴ്ച 110 ആയി ആകുകയും ചെയ്തു. നിരവധി ആളുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്.

മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. കൃഷിസ്ഥലത്തുണ്ടായിരുന്ന സ്ത്രീകളെ തട്ടികൊണ്ടുപോയതായും സൂചനയുണ്ട്. എന്നാല്‍, ഇതില്‍ സ്ഥിരീകരണം ലഭിച്ചിട്ടില്ല.

വീടുകളില്‍ കഴിഞ്ഞാല്‍ പട്ടിണി കിടന്ന് മരിക്കണ്ട അവസ്ഥയും പുറത്തിറങ്ങിയാല്‍ ഭീകരരാല്‍ കൊല്ലപ്പെടേണ്ട അവസ്ഥയുമാണ് നിലനില്‍ക്കുന്നതെന്ന് ബോര്‍ണോ ഗവര്‍ണര്‍ ഉമറാ സുലും പറയുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …