പഠനാവശ്യത്തിന് വീട്ടുകാര്‍ വാങ്ങി നല്കുന്ന ഓണ്‍ലൈന്‍ പഠനത്തിന് ഉപയോഗിക്കുന്ന മൊബൈല്‍ഫോണ്‍ വിദ്യാര്‍ഥിനികള്‍ക്ക് വില്ലനാകുന്നു. മൊബൈല്‍ ഫോണുമായി ബന്ധപ്പെട്ട് കഴിഞ്ഞ
ആഴ്ചയില്‍ തലവടി പഞ്ചായത്തില്‍ രണ്ടു പോക്സോ, ഐടി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പെണ്‍കുട്ടികളുടെ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ വീഡിയോ കോള്‍ ചെയ്ത് നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച
കൊല്ലം കുണ്ടറ സ്വദേശിയും മറ്റൊരു കേസില്‍ പന്തളം സ്വദേശിയും തലവടി സ്വദേശികളായ രണ്ടുപേരും പോലീസ് പിടിയിലായി.
കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ വീട്ടുകാര്‍ വാങ്ങി നല്കിയ ഫോണിലൂടെയാണ് പെണ്‍കുട്ടികളുമായി ഇവർ സൗഹൃദം സ്ഥാപിക്കുന്നത്. പ്രലോഭനങ്ങള്‍ക്കും ഭീഷണികള്‍ക്കും ഒടുവില്‍ പെണ്‍കുട്ടികള്‍ പ്രതികളുടെ കൈകളില്‍ എത്തുകയാണ്.
പെണ്‍കുട്ടികളെ കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റില്‍ അംഗമാക്കാനുള്ള ശ്രമമാണ് നടന്നുവരുന്നത്. പ്ലസ്ടുവിന് താഴെയുള്ള വിദ്യാര്‍ഥിനികളെയാണ് സെക്സ് റാക്കറ്റ് ലക്ഷ്യമിടുന്നത്. മിസ്ഡ് കോളിലൂടെയും ഫെയ്സ്ബുക്ക് വീഡിയോ കോളിലൂടെയുമാണ് പെണ്‍കുട്ടികളെ വലയിലാക്കുന്നത്.