Breaking News

കര്‍ഷക പ്രക്ഷോഭം തടയല്‍ ; ഡല്‍ഹിയില്‍  സ്ഥാപിച്ചത് 9 ലക്ഷത്തിന്‍റെ ബാരിക്കേഡുകള്‍…

2020 മുതല്‍ തുടരുന്ന രാജ്യത്തെ കര്‍ഷക പ്രക്ഷോഭം തടയാന്‍ ഡല്‍ഹിയില്‍ രണ്ടു അതിര്‍ത്തികളില്‍ മാത്രം പൊലീസ് സ്ഥാപിച്ചത് 9 ലക്ഷത്തിന്‍റെ ബാരിക്കേഡ്. ഡല്‍ഹിയിലേക്ക് പ്രവേശിപ്പിക്കാതെ കര്‍ഷകരെ തടഞ്ഞ സിംഘു, ഗാസിപുര്‍, ടിക്രി അതിര്‍ത്തികളിലായിരുന്നു പോലീസ് വിന്യാസം.

രാജ്യ തലസ്ഥാനത്ത് മൂന്ന് അതിര്‍ത്തികളില്‍ കൂറ്റന്‍ കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ സ്ഥാപിച്ചാണ് കര്‍ഷകരെ പൊലീസ് വ്യാപകമായി  തടഞ്ഞിരുന്നത്. ടിക്രി അതിര്‍ത്തിയില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കുന്നതിന് 7,49,078രൂപ ഇതുവരെ ചെലവഴിച്ചു.

1.57 ലക്ഷം രൂപയാണ് ഗാസിപുര്‍ അതിര്‍ത്തിയില്‍ ചെലവഴിച്ചത്. ഡല്‍ഹിയുടെ കിഴക്കന്‍ ജില്ല അതിര്‍ത്തിയാണ്  ഗാസിപൂര്‍. അതേസമയം, വടക്കന്‍ അതിര്‍ത്തിക്ക് സമീപത്തെ സിംഘു അതിര്‍ത്തിയില്‍ ചിലവഴിച്ച തുക വെളിപ്പെടുത്താന്‍ പൊലീസ് തയാറായിട്ടില്ല.

പ്രക്ഷോഭം തുടരുന്നതിനാല്‍ കണക്കുകൂട്ടാന്‍ പ്രയാസമാണെന്നായിരുന്നു പ്രതികരണം. ഡല്‍ഹി പൊലീസില്‍നിന്ന് പ്രമുഖ  ദേശീയ മാധ്യമത്തിന് വിവരാവകാശ നിയമപ്രകാരം ലഭിച്ചതാണ് ഈ വിവരം.

കര്‍ഷക പ്രക്ഷോഭം ആരംഭിച്ചതോടെ കനത്ത സുരക്ഷയിലായിരുന്നു ഡല്‍ഹി അതിര്‍ത്തികളും പരിസരപ്രദേശങ്ങളും. റിപ്പബ്ലിക് ദിനത്തില്‍ അക്രമ സംഭവങ്ങള്‍ അരങ്ങേറിയതോടെ പ്രദേശം ഉരുക്കു കോട്ടകളാക്കി മാറ്റിയിരുന്നു.

മൂന്നുപാളികളില്‍ ബാരിക്കേഡുകളും വരിയായി പൊലീസുകാരും അണിനിരന്ന് യുദ്ധ സമാന സാഹചര്യത്തിലായിരുന്നു ഡല്‍ഹി പൊലീസ്. 2020 നവംബര്‍ മുതല്‍ ഡല്‍ഹി അതിര്‍ത്തിയില്‍ 

പ്രക്ഷോഭവുമായി കര്‍ഷകര്‍ മുന്നോട്ട് പോവുകയാണ് കേന്ദ്രസര്‍ക്കാറിന്‍റെ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …