Breaking News

ആറ് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹം, എന്നാല്‍ ഒന്നിച്ച്‌ ജീവിച്ചത് രണ്ടര മാസം : 22 കാരിയുടെ മരണത്തിനു പിന്നില്‍…

ആറ് വര്‍ഷത്തെ പ്രണയത്തിലൊടുവിലാണ് അവര്‍ ഒന്നിച്ചത്. എന്നാല്‍ വിവാഹശേഷം ഒരുമിച്ചു ജീവിച്ചത് വെറും രണ്ടര മാസം മാത്രം. ഭര്‍ത്താവിന്റെ മദ്യപാനത്തിലുണ്ടായ മാനസിക സംഘര്‍ഷമാണ് ശാസ്താംകോട്ടയിലെ ഇരുപത്തിരണ്ടുകാരി ജീവനൊടുക്കിയതിനു പിന്നിലെന്ന്

പൊലീസ് പറയുന്നു. കുന്നത്തൂര്‍ മാണിക്യമംഗലം കോളനിയില്‍ രാജേഷിന്റെ ഭാര്യയെ ശനിയാഴ്ച പുലര്‍ച്ചെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പെൺകുട്ടിയെ രാജേഷ് വീട്ടില്‍നിന്നു വിളിച്ചിറക്കിക്കൊണ്ടു വരികയായിരുന്നു ആദ്യം.

പിന്നീട് വീട്ടുകാര്‍ ഇടപെട്ട് തിരികെ കൊണ്ടുപോകുകയും വിവാഹം നടത്തുകയും ചെയ്തു. ടിപ്പര്‍ലോറി ഡ്രൈവറായ രാജേഷിന്റെ മദ്യപാനത്തെച്ചൊല്ലി ഇരുവരും വഴക്കിടാറുണ്ടായിരുന്നു.

വഴക്കുണ്ടാകുമ്ബോള്‍ രാജേഷ് ലോറിയില്‍ കിടക്കും. അപ്പോഴെല്ലാം കുറച്ചു കഴിയുമ്ബോള്‍ പെൺകുട്ടി രാജേഷിനെ വിളിച്ചുകൊണ്ടു വരുമായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. മിക്ക ആഴ്ചയും പെൺകുട്ടിയുടെ വീട്ടിലേക്ക് ഇരുവരും പോയിരുന്നു.

പെൺകുട്ടിയെ ജോലിസ്ഥലത്ത് വിടുന്നതും രാജേഷായിരുന്നു. ശാസ്താംകോട്ട ഡിവൈഎസ്പി രാജ്കുമാറിന്റെയും എസ്‌എച്ച്‌ഒ എ അനൂപിന്റെയും നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

വിരലടയാള വിദഗ്ധരും തെളിവുകള്‍ ശേഖരിച്ചു. പ്രാഥമിക പരിശോധനയില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …