Breaking News

ISRO ചാരക്കേസ്: നമ്പി നാരായണനെതിരായ ഹർജി തള്ളി …

ഐഎസ്ആർഒ ചാരക്കേസ് നമ്പി നാരായണൻ അട്ടിമറിച്ചത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഗൂഢാലോചനക്കേസിലെ ഒന്നാം പ്രതി എസ് വിജയൻ നൽകിയ ഹർജി കോടതി തളളി.

നമ്പി നാരായനെതിരെ തെളിവുകൾ ഉണ്ടെങ്കിൽ അന്വേഷണ ഏജൻസിക്ക് മുൻപിൽ ഹാജരാക്കിയാൽ മതിയെന്ന നിരീക്ഷണത്തോടെയാണ് ഹർജി തള്ളിയത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ആർ രേഖയുടേതാണ് ഉത്തരവ്.

ചാരക്കേസ് അന്വേഷിക്കുന്ന കാലത്ത് സൗത്ത് സോൺ ഐജി രമൺ ശ്രീവാസ്തവയുടെ ഭാര്യ അഞ്‌ജലി ശ്രീവാസ്‌തവയും നമ്പി നാരായണനും തമ്മിൽ ഭൂമി ഇടപാടുകൾ നടന്നതായി ഹർജിയിൽ ആരോപിച്ചിരുന്നു.

2004 ൽ തമിഴ്‌നാട്ടിലെ തിരുനെൽവേലിയിലെ ഭൂമി നമ്പി നരായണൻ അഞ്‌ജലി ശ്രീവാസ്‌തവയ്ക്ക് നൽകിയ രേഖകൾ സഹിതമാണ് ഹർജി നൽകിയിരുന്നത്. എന്നാൽ ഹർജി നിയമപരമായി നിലനിൽക്കില്ലെന്ന നിലപാടാണ് സി ബി ഐ കോടതിയിൽ സ്വീകരിച്ചത്.

കേരള പോലീസിലേയും ഐ.ബി, സിബിഐ ഉദ്യോഗസ്ഥരെയും നമ്പി നാരായണൻ സ്വാധീനിച്ചതായും ഹർജിയിൽ ആരോപിക്കുന്നു. നമ്പി നാരായണന്റെ പക്കൽ അനധികൃതമായി സംബന്ധിച്ച സമ്പാദ്യം ഉണ്ടെന്നും ഇതിൽ ഭൂരിഭാഗവും വിനിയോഗിച്ചത്

ചാരക്കേസ് അട്ടിമറിച്ചെന്നുമാണ് വിജയന്റെ ആരോപണം. അതേസമയം ഐ എസ് ആർ ഒ ചാരക്കേസിലെ ഗുഢാലോചന കേസിൽ അഡീഷണൽ സോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യ ഹാജരാക്കുമെന്ന് സിബിഐ കോടതിയെ അറിയിച്ചു.

മുൻ പോലീസ് മേധാവി സിബി മാത്യൂസ്, ഡി വൈ എസ് പി ജോഷ്വ എന്നിവർ സമർപ്പിച്ച മുൻ‌കൂർ ജാമ്യ അപേക്ഷയിൽ വാദം പരിഗണിക്കുമ്പോഴാണ് സിബിഐ ഇക്കാര്യം അറിയിച്ചത്.

തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ

ദിവസം ഗുഢാലോചന കേസിൽ ഒന്നാം പ്രതി എസ് വിജയനും രണ്ടാം പ്രതി തമ്പി എസ് ദുർഗാദത്തിനും ഹൈക്കോടതി സിംഗിൾ ബെഞ്ച് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …