Breaking News

ഇനിയെന്നുകാണും നമ്മള്‍ തിയറ്ററില്‍ സിനിമ..

ഹൗസ്ഫുള്‍ ഷോകളുമായി നിറഞ്ഞോടേണ്ടിയിരുന്ന രണ്ട് ഓണക്കാലം കഴിഞ്ഞു. ഇനിയെന്നുതുറക്കും സിനിമ തിയറ്ററുകള്‍… സിനിമ പ്രേമികള്‍ മാത്രമല്ല, ഇതുമായി ബന്ധപ്പെട്ട് ഉപജീവനം കഴിക്കുന്ന നിരവധി കുടുംബങ്ങളും ചോദിക്കുന്നു.

ഒന്നരവര്‍ഷം കഴിഞ്ഞ് തിയറ്ററുകള്‍ അടഞ്ഞിട്ട്. ഇതിനിടെ തുറന്നത് വെറും മൂന്നുമാസം മാത്രം. 2020 മാര്‍ച്ചില്‍ കോവിഡ് വ്യാപനം ആരംഭിച്ചപ്പോള്‍ ആദ്യം നിര്‍ത്തിയത് തിയറ്ററുകളുടെ പ്രവര്‍ത്തനമായിരുന്നു. പിന്നീട്, 10 മാസത്തിനുശേഷം തുറക്കാന്‍ അവസരം ലഭിച്ചെങ്കിലും പകുതി സീറ്റുകളില്‍ മാത്രമെന്ന കര്‍ശന നിബന്ധനയുണ്ടായിരുന്നു.

വിനോദനികുതി അടക്കം ഇളവുകള്‍ നല്‍കിയാണ് തിയറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കിയത്. നിയന്ത്രണങ്ങളോടെ, 2021 ജനുവരി 13ന് തുറന്നുവെങ്കിലും കോവിഡ് വ്യാപനം രൂക്ഷമായതോടെ ഏപ്രില്‍ 17ന് വീണ്ടും അടച്ചു. ഏറ്റവും അവസാന കോവിഡ് അവലോകന യോഗത്തിലും തിയറ്ററുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല. ബാക്കി എല്ലാ മേഖലക്കും ഇളവുകള്‍ അനുവദിച്ചപ്പോള്‍ തിയറ്റര്‍ മേഖലയെ മനഃപൂര്‍വം അവഗണിക്കുകയാണെന്നാണ് ആക്ഷേപം.

ജില്ലയില്‍ 20 തിയറ്ററുകള്‍

ജില്ലയില്‍ ഇരുപതിലേറെ തിയറ്ററുകളും ഇവിടങ്ങളിലായി മുപ്പതിലേറെ സ്‌ക്രീനുകളിലുമാണ് പ്രദര്‍ശനം നടന്നിരുന്നത്. ഓരോ തിയറ്ററുമായി ബന്ധപ്പെട്ട് പത്തിലേറെ ജീവനക്കാര്‍ ജോലിചെയ്തിരുന്നു. ഇവര്‍ക്കെല്ലാം കോവിഡ് കാലത്ത് തൊഴില്‍ നഷ്ടമായി. തിയറ്റര്‍ വൃത്തിയാക്കുന്നതിനും േപ്രാജക്ടര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും മാത്രം ഒന്നോ രണ്ടോ ജീവനക്കാര്‍ മാത്രമാണ് ഇപ്പോഴുള്ളത്. അവര്‍ക്ക് ശമ്ബളം നല്‍കാന്‍ വരുമാനവുമില്ല. ലക്ഷങ്ങളുടെ വൈദ്യുതി ബില്ലിന് പുറമെ സ്ഥിരമായ അറ്റുകറ്റപ്പണികളുടെ ചെലവ് വേറെ. മോഹന്‍ലാലിെന്‍റ ‘മരക്കാര്‍’ സിനിമ ഓണത്തിന് പ്രദര്‍ശനത്തിനുവരുമെന്നും പ്രതിസന്ധി അപ്പാടെ മാറുമെന്ന പ്രതീക്ഷയിലായിരുന്നു ഉടമകള്‍.

എന്നാല്‍, തിയറ്ററുകളില്‍ ബുക്ക് ചെയ്ത ചിത്രങ്ങള്‍ പോലും ഓണ്‍ലൈന്‍ റീലിസിനുപോയതു തിരിച്ചടിയായി. കോടികള്‍ മുടക്കി തിയറ്റര്‍ നിര്‍മിച്ചവരും നവീകരിച്ചവരുമെല്ലാം വെട്ടിലായി. ബാങ്കില്‍ നിന്നും സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളില്‍ നിന്നും വന്‍ തുക വായ്പയെടുത്തവരാണു തിരിച്ചടവ് മുടങ്ങി പ്രതിസന്ധിയിലായത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …