Breaking News

വർക്ക്‌ഷോപ്പിലെ മോഷണം നടത്തിയയാളെ തൊഴിലാളികള്‍ പിടികൂടി….

നഗരത്തിലെ മാരുതി വര്‍ക്ക്ഷോപ്പില്‍ പട്ടാപ്പകല്‍ മോഷണം നടത്തി കടന്നയാളെ വര്‍ക്ക്ഷോപ് തൊഴിലാളികള്‍ പിന്തുടര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പിച്ചു. ഞായറാഴ്ച ഉച്ചക്ക് 2.30ഓടെയാണ് സംഭവം. മറയൂര്‍ സ്വദേശി സതീശന്‍ എന്നയാളെയാണ് തൊഴിലാളികള്‍ ഓടിച്ചുപിടികൂടിയത്. വാഴപ്പിള്ളി ഷാപ്പുംപടിയില്‍ പ്രവര്‍ത്തിക്കുന്ന എ.ബി.എസ് മാരുതി സര്‍വിസ് സെന്‍ററില്‍ കയറിയ മോഷ്ടാവ് ക്വാളിസ് ലീഫ് സെറ്റും സ്‌പെയര്‍പാര്‍ട്സുമായി കടക്കുകയായിരുന്നു. ലീഫ് കടത്തിക്കൊണ്ട് പോകുന്നതുകണ്ട നാട്ടുകാര്‍ തൊഴിലാളികളെ വിവരം അറിയിച്ചതോടെയാണ് ഇവര്‍ പിന്തുടര്‍ന്ന് പിടികൂടിയത്.ആഗസ്റ്റില്‍ വര്‍ക്ക്ഷോപ്പുകളില്‍നിന്നടക്കം മോഷണം നടത്തുന്ന ഒഡിഷ സ്വദേശിയെ വര്‍ക്ക്ഷോപ് ഉടമ പിടികൂടി പൊലീസില്‍ ഏല്‍പിച്ചങ്കിലും കേസ് എടുക്കാതെ വിട്ടയച്ചതു വിവാദമായിരുന്നു. വാഴപ്പിള്ളിയില്‍ തന്നെ പ്രവര്‍ത്തിക്കുന്ന മറ്റൊരു വര്‍ക്ക്ഷോപ്പില്‍നിന്ന് ബാറ്ററികളും എന്‍ജിനും മോഷ്ടിച്ച സംഭവത്തില്‍ പിടിയിലായയാളെയാണ് വെറുതെ വിട്ടത്.

വര്‍ക്ക്ഷോപ്പില്‍നിന്ന് മോഷ്ടിച്ച ബാറ്ററികളില്‍ ഒരെണ്ണം ജീവനക്കാര്‍ ഇയാളുടെ താവളത്തില്‍നിന്ന് കണ്ടെത്തിയിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്താല്‍ തൊണ്ടിമുതലായി ബാറ്ററി കോടതിയില്‍ ഹാജരാക്കേണ്ടി വരുമെന്നും തിരിച്ചുകിട്ടാന്‍ വര്‍ഷങ്ങള്‍ എടുത്തേക്കുമെന്നും ഉടമയെ ബോധ്യപ്പെടുത്തിയാണ് കേസെടുക്കാതെ പ്രതിയെ വിട്ടയച്ചത്. വാഴപ്പിള്ളി, പേഴയ്ക്കാപ്പിള്ളി എന്നിവിടങ്ങളിലെ വര്‍ക്ക്ഷോപ്പുകളിലെ വിവിധ വാഹനങ്ങളുടെ ബാറ്ററിയും എന്‍ജിന്‍ ഉള്‍പ്പെടെയുള്ള യന്ത്രസാമഗ്രികളും മോഷണം പോകുന്നത് പതിവാണ്. അന്ന് പിടിയിലായ ഒഡിഷ സ്വദേശി വര്‍ക്ക്ഷോപ്പുകള്‍ കേന്ദ്രീകരിച്ച്‌ കവര്‍ച്ച നടത്തുന്ന മോഷണസംഘത്തെ കുറിച്ച്‌ വിശദമായി വിവരങ്ങള്‍ നല്‍കിയിരുന്നു. മലയാളികള്‍ അടക്കമുള്ളവര്‍ സംഘത്തിലുെണ്ടന്നും പറഞ്ഞിരുന്നു.

വര്‍ഷങ്ങളായി മൂവാറ്റുപുഴയില്‍ താമസിക്കുന്നയാളായിരുന്നു ഒഡിഷ സ്വദേശി. ഇയാളെ പേഴയ്ക്കാപ്പിള്ളി ഭാഗത്തുള്ളവര്‍ മദ്യവും പണവും നല്‍കാമെന്ന് പറഞ്ഞു പ്രലോഭിപ്പിച്ചാണ് മോഷണസംഘത്തില്‍ ഉള്‍പ്പെടുത്തിയതെന്നാണ് പറഞ്ഞത്. ഇയാളുടെ വിശദീകരണങ്ങള്‍ അടങ്ങുന്ന ദൃശ്യങ്ങള്‍ സഹിതമാണ് ഇവര്‍ പൊലീസിന് കൈമാറിയത്. എന്നാല്‍, അന്വേഷണം നടത്താതെയാണ് അന്ന് കൈയില്‍ കിട്ടിയ പ്രതിയെ പൊലീസ് വിട്ടയച്ചത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …