പല ദമ്പതികളും അവരുടെ സ്വകാര്യ നിമിഷങ്ങൾ റെക്കോർഡ് ചെയ്യുകയും അത് തങ്ങളെ കൂടുതൽ അടുപ്പിക്കുന്നുവെന്ന് അവകാശപ്പെടുകയും ചെയ്യാറുമുണ്ട്. എന്നിരുന്നാലും, സൈബർ കുറ്റകൃത്യങ്ങൾ നിറഞ്ഞ ഒരു ലോകത്ത്, അത് അപകടകരവുമാണ്. മാത്രവുമല്ല, കാര്യങ്ങൾ കൈവിട്ടു പോയാൽ പിന്നെ ഉണ്ടാവുന്ന പൊല്ലാപ്പുകൾ അത്ര ചെറുതൊന്നുമാവില്ല. അത്തരത്തിൽ അബദ്ധം പിണഞ്ഞിരിക്കുകയാണ് ഒരു യുവതിക്ക്.
ഭർത്താവുമൊത്തുള്ള സ്വകാര്യ നിമിഷം പകർത്താനായി യുവതി തീരുമാനിച്ചതാണ് വിനയായത്. റെക്കോർഡിന് പകരം ഓൺ ആയത് ഫേസ്ബുക്ക് ലൈവ്സ്ട്രീം ആയിരുന്നു. ഈ വീഡിയോ യുവതിയുടെ പിതാവുൾപ്പെടെയുള്ളവർ കാണുകയും ചെയ്‌തു. ടിക് ടോക്കിലെ ഒരു വീഡിയോയിൽ ആണ് യുവതി തന്റെ അനുഭവം പങ്കുവെച്ചത്. ദി സണിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, ടിക് ടോക്ക് ഉപയോക്താവ് താനും ഭർത്താവും ഒരിക്കൽ വളരെ ലജ്ജാകരമായ അവസ്ഥയിൽ എത്തുകയുമായിരുന്നു എന്നാണ് പറയുന്നത്.
ഫെയ്‌സ്ബുക്ക് ലൈവ് എങ്ങനെയാണ് തുടങ്ങിയതെന്ന് അറിയില്ലെന്നും 46 പേർ തങ്ങളുടെ സ്വകാര്യ നിമിഷങ്ങൾ കണ്ടെന്നും യുവതി പറഞ്ഞു. സുഹൃത്തുക്കളിലൊരാൾ അവരെ വിളിച്ച് മുഴുവൻ സാഹചര്യവും വിശദീകരിച്ചു, അതിനുശേഷം അവർ സ്ട്രീമിംഗ് സ്വിച്ച് ഓഫ് ചെയ്തു. തന്റെ അച്ഛനും വീഡിയോ കണ്ടുവെന്ന് മനസ്സിലാക്കിയപ്പോൾ, അവർ ഒരാഴ്ചയോളം കരഞ്ഞു. എന്നിരുന്നാലും,
സ്ത്രീയുടെ ഭർത്താവ് വളരെയധികം പിന്തുണ നൽകി, ഈ സംഭവം നടന്ന് ഒരു വർഷത്തിനുശേഷം, ദമ്പതികൾ അതിനെക്കുറിച്ച് ചിന്തിച്ച് ചിരിച്ചു. ആ തെറ്റ് വിഷമിക്കേണ്ട കാര്യമാണെന്ന് ഭാര്യയെ കരുതാൻ ഭർത്താവ് അനുവദിച്ചില്ല. എന്നാൽ, സോഷ്യൽ മീഡിയയിൽ കമന്റ് ചെയ്ത് ആളുകൾ ആശ്ചര്യം പ്രകടിപ്പിച്ചു. യുവതിയുടെ അനുഭവങ്ങൾ കേട്ട് ചിലർ ഭയന്നുപോവുകയും ചെയ്‌തു. ഈ അപകടത്തെക്കുറിച്ച് അറിഞ്ഞിട്ടുണ്ടെന്നും ഭാവിയിൽ ജാഗ്രത പാലിക്കുമെന്നും അവർ പറഞ്ഞു.