Breaking News

സെൻസസ് ലീവ് സറണ്ടർ തിരിച്ചുപിടിച്ച ഉത്തരവ് സർക്കാർ തിരുത്തി.

എല്ലാവർക്കും ആനുകൂല്യം. 45000 അധ്യാപകർക്ക് 24 ദിവസത്തെ തുക . 2011ലെ സെൻസസ് ജോലിയുമായി ബന്ധപ്പെട്ട സ്കൂൾ അധ്യാപകർക്ക് നൽകിയ ലീവ് സറണ്ടർ ആനുകൂല്യം തിരിച്ചുപിടിച്ച സർക്കാർ നടപടി 13 വർഷത്തിനുശേഷം തിരുത്തി. ആനുകൂല്യങ്ങൾ എല്ലാവർക്കും നൽകാൻ പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. ഒരു വിഭാഗം അധ്യാപകരുടെ ഹർജിയിൽ കോടതി അനുകൂല വിധി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ ഏകദേശം 45,000 അധ്യാപകരാണ് 2010 – 11 അധ്യയന വർഷം 48 ദിവസ കാലയളവിൽ സെൻസസ് ജോലി ചെയ്തത്. പ്രതിഫലമായി 24 ദിവസത്തെ ആർജിത് അവധിയുടെ സറണ്ടർ ആനുകൂല്യങ്ങളാണ് നൽകിയത്. എന്നാൽ ഈ 48 ദിവസത്തിൽ പ്രവർത്തി ദിവസം 32 മാത്രമാണ്, അതിൽ തന്നെ ദിവസത്തിൻറെ പകുതി മാത്രമാണ് സെൻസസ് ഡ്യൂട്ടി ഉണ്ടായിരുന്നതെന്നും വിലയിരുത്തി .സെൻസസ് ജോലി ദിവസങ്ങൾ 16 ആയി പുതുക്കി നിശ്ചയിക്കുകയായിരുന്നു.

ഇതനുസരിച്ച് അധ്യാപകർക്ക് എട്ടു ദിവസത്തിൽ സറണ്ടർ ആനുകൂല്യങ്ങൾക്കും മാത്രമാണ് അർഹത എന്ന് ചൂണ്ടിക്കാട്ടി .16 ദിവസത്തെ ലീവ് സറണ്ടർ ആനുകൂല്യം തിരിച്ചുപിടിച്ചു .ഇതിനെതിരെ കോടതിയെ സമീപിച്ച അധ്യാപകർക്ക് അനുകൂല വിധി ലഭിക്കുകയും അത് അനുസരിച്ച് 24 ദിവസത്തെ ആനുകൂല്യങ്ങളും ശരിവച്ചു നൽകുകയും ചെയ്തിരുന്നു. ഈ വിധി എല്ലാവർക്കും ബാധകമാക്കണം എന്ന് ആവശ്യം പരിഗണിച്ചാണ് സർക്കാരിൻറെ ഈ ഉത്തരവ്.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …