ഭക്ഷണം കഴിച്ചിട്ട് കടം പറഞ്ഞ കാശ് ചോദിച്ച ഹോട്ടലുടമയായ പട്ടികജാതി സ്ത്രീയെ അധിക്ഷേപിക്കുകയും ദേഹോ ഉപദ്രവവും ഏൽപ്പിക്കുകയും ഭക്ഷണത്തിൽ മണ്ണുവാരി ഇടുകയും ചെയ്തു. എഴുകോൺ പരുത്തുംപാറ ജംഗ്ഷനിൽ അക്ഷര ഹോട്ടലിൽ ആയിരുന്നു സംഭവം.
കഴിഞ്ഞ ദിവസം രാവിലെ പരുത്തുംപാറ അക്ഷര ഹോട്ടലിൽ മാറനാട് ചേലൂർ വിള വീട്ടിൽ രാധയും മകൻ തങ്കപ്പനും ചേർന്ന് നടത്തുന്ന ഹോട്ടലിൽ ചിറ്റാക്കോട് പുത്തൻനട ക്ഷേത്രത്തിനു സമീപം കെ എസ് .നിവാസിൽ അനന്തുവാണ് ഇത്തരത്തിൽ പെരുമാറിയത്. എഴുകോൺ പോലീസിന്റെ സമയ ബന്ധിതമായപ്രവർത്തനം കൊണ്ട് ഇയാളെ അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയുമായിരുന്നു.
രാവിലെ കടയിലെത്തിയ അനന്തു പൊറോട്ടയും ബീഫ് കറിയും കടമായി ആവശ്യപ്പെട്ടു .മുൻപു വാങ്ങിയതിന്റെ പണം തരാനുണ്ടെന്നും അത് തന്നിട്ടാകാം വീണ്ടും ഭക്ഷണം നൽകുന്നത് എന്നും പറഞ്ഞതോടെ രാധയുടെ കവിളിൽ കുത്തുകയും പുറത്തേക്ക് ഇറങ്ങി മണ്ണുവാരി കൊണ്ടുവന്നു പൊറോട്ടയിലും പാകം ചെയ്തു വച്ചിരുന്ന കറികളിലും ഇടുകയുമായിരുന്നു.
സംഭവത്തിനുശേഷം ബൈക്കിൽ കടന്ന പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു. ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഇയാൾ അന്ന് പോലീസ് പറഞ്ഞു. ഡിവൈഎസ്പി ജി.ഡി. വിജയകുമാറിന്റെ നിർദ്ദേശം അനുസരണം എസ്ഐ മാരായ നന്ദകുമാർ ബി വി സുരേഷ് സി പി ഓ രാഹുൽ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.