Breaking News

കൊല്ലത്ത് അമ്മയെ ആക്രമിക്കുന്നതു തടയാനെത്തിയ മകൾ കുത്തേറ്റു മരിച്ചു…

കൊല്ലത്ത് അയല്‍വാസിയുടെ കുത്തേറ്റ് യുവതി മരിച്ചു. ഉളിയക്കോവില്‍ സ്വദേശിനി അഭിരാമിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസിയായ ഉമേഷ് ബാബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

വ്യാഴാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഉമേഷിന്റെ വീട്ടില്‍ നിന്നും മലിനജലം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട് അഭിരാമിയുടെ വീട്ടുകാരും ഉമേഷിന്റെ വീട്ടുകാരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.

ഉമേഷ് ബാബുവിന്റെ വീടിന് നേരെ എതിര്‍വശത്താണ് അഭിരാമിയുടെ വീട്. മലിനജലം ഒഴുക്കിവിടുന്നതിന്റെ ഏറ്റവും വലിയ ബുദ്ധിമുട്ട് നേരിടേണ്ടി വന്നിരുന്നത് ഇവര്‍ക്കായിരുന്നു. പല തവണ അഭിരാമിയും കുടുംബവും ഇതുമായി ബന്ധപ്പെട്ട് പരാതിയും നല്‍കിയിരുന്നു.

നാട്ടുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഉമേഷ് ബാബുവിനോട് മലിനജലം ഒഴുക്കിവിടരുതെന്ന് ആവശ്യപ്പെട്ടിരുന്നതായ് പറയപ്പെടുന്നു. കഴിഞ്ഞ രാത്രിയും ഇത് സംബന്ധിച്ച് തര്‍ക്കമുണ്ടായി. ഇത് പിന്നീട് അക്രമത്തില്‍ കലാശിക്കുകയായിരുന്നു.

ആദ്യം അഭിരാമിയുടെ അമ്മയ്ക്കാണ് കുത്തേറ്റത്. പിന്നീട് തടസ്സം പിടിക്കാന്‍ ചെന്ന അഭിരാമിക്കും കുത്തേല്‍ക്കുകയായിരുന്നു. അഭിരാമിക്കു വയറ്റിലും അമ്മയ്ക്ക് കഴുത്തിനുമാണ് കുത്തേറ്റത്.

ആശുപത്രിയിലെത്തിയ ശേഷമാണ് അഭിരാമി മരിച്ചത്. അഭിരാമിയുടെ അമ്മ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണത്തിനിടെ ഉമേഷ് ബാബുവിനും പരിക്കേറ്റിട്ടുണ്ട്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …