കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മാലിദ്വീപിലും യാത്രാവിലക്കെര്‍പ്പെടുത്തി. ഇന്ത്യ ഉള്‍പ്പെടെ 6 ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യയില്‍ മറ്റു രാജ്യങ്ങളിലും കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിനാലാണ് മാലിദ്വീപ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ശ്രീലങ്കയും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
മാലിദ്വീപിന്റെ സമ്ബദ് വ്യവസ്ഥയുടെ അടിത്തറ വിനോദസഞ്ചാരത്തെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നതെങ്കിലും കഴിഞ്ഞ ഒരാഴ്ചയായി പ്രതിദിന കൊവിഡ് രോഗികളില്‍ 15 മടങ്ങ്
വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ഇതോടെയാണ് യാത്രാവിലക്കെര്‍പ്പെടുത്താന്‍ മാലിദ്വീപ് നിര്‍ബന്ധിതരായത്. ആരോഗ്യ പ്രവര്‍ത്തകരൊഴികെ ദക്ഷിണേഷ്യയില്‍ നിന്നുള്ള വിദേശ തൊഴിലാളികളുടെ പ്രവേശനം നേരത്തെ തന്നെ നിരോധിച്ചിരുന്നു.