Breaking News

മണിക്കൂറുകളോളം സി.ബി.ഐ ഓഫിസില്‍ മമത കുത്തിയിരുന്നു; നാരദ കേസില്‍ കസ്റ്റഡിയിലെടുത്ത നാലുപേര്‍ക്കും ജാമ്യം…

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സി.ബി.ഐ ഓഫിസില്‍ ആറ് മണിക്കൂറോളം കുത്തിയിരുന്നു പ്രതിഷേധിച്ചതിന് പിന്നാലെ, നാരദ കേസില്‍ കസ്റ്റഡിയിലെടുത്ത നാലുപേര്‍ക്കും ജാമ്യം ലഭിച്ചു.

നാരദ കൈക്കൂലി കേസില്‍ ബംഗാള്‍ മന്ത്രിമാരായ ഫിര്‍ഹാദ് ഹക്കീം, സുബ്രത മുഖര്‍ജി എന്നിവരെ തിങ്കളാഴ്ച പുലര്‍ച്ചയാണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്. തൃണമൂല്‍ എം‌.എല്‍.‌എ മദന്‍ മിത്രയും

മുന്‍ നേതാവ് സോവന്‍ ചാറ്റര്‍ജിയെയും കസ്റ്റഡിയിലെടുത്തിരുന്നു. നിസാം പാലസിലെ സി.ബി.ഐ ഓഫിസില്‍ ആറുമണിക്കൂറിലധികമാണ് മമത പ്രതിഷേധവുമായി കുത്തിയിരുന്നത്.

കൃത്യമായ നടപടിക്രമങ്ങളില്ലാതെ മന്ത്രിമാരെ അറസ്റ്റ് ചെയ്ത രീതിയിലാണെങ്കില്‍ സി.ബി.ഐക്ക് തന്നെയും അറസ്റ്റ് ചെയ്യാമെന്ന് മമത കുറ്റപ്പെടുത്തി.

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ഭരണം പിടിക്കാനാകാതെ വന്നതോടെയാണ് സി.ബി.ഐയെ ഉപയോഗിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ മമതക്കെതിരെ പകവീട്ടുന്നത്. സി.ബി.ഐ ആദ്യം ഫര്‍ഹദ് ഹകീമിനെയാണ് കസ്റ്റഡിയിലെടുത്തത്.

നേരത്തെ അറിയിപ്പ് നല്‍കാതെയും അനുമതി വാങ്ങാതെയുമാണ് അറസ്റ്റെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇതേ സമയത്തുതന്നെ, തൃണമൂല്‍ എം.എല്‍.എ മദന്‍ മിത്ര, പാര്‍ട്ടി നേതാവ് സോവന്‍ ചാറ്റര്‍ജി എന്നിവരെയും കേന്ദ്രസേനയെത്തി കൊണ്ടുപോയി.

കൊല്‍ക്കത്ത മേയറും മുന്‍മന്ത്രിയുമായിരുന്നു സോവന്‍ ചാറ്റര്‍ജി നേരത്തെ തൃണമൂല്‍ വിട്ട് ബി.ജെ.പിയില്‍ ചേക്കേറിയിരുന്നുവെങ്കിലും കഴിഞ്ഞ മാര്‍ച്ചില്‍ പഴയ തട്ടകത്തില്‍ തന്നെ തിരിച്ചെത്തി.

നാലുപേര്‍ക്കുമെതിരെ സി.ബി.ഐ അന്വേഷണത്തിന് നേരത്തെ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍, എം.എല്‍.എമാരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സഭാ സ്പീക്കറുടെ അനുമതി തേടണം.

ഇതിനു നില്‍ക്കാതെ സി.ബി.ഐ ഗവര്‍ണറെ സമീപിക്കുകയായിരുന്നു. ഇവര്‍ എം.എല്‍.എമാര്‍ എന്ന നിലക്കല്ല, 2011ല്‍ തനിക്ക് കീഴില്‍ സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാര്‍ എന്ന നിലക്കാണ് അനുമതി നല്‍കിയതെന്നാണ് ഗവര്‍ണറുടെ വിശദീകരണം.

നാരദ അഴിമതി കേസ് പൊങ്ങിവന്ന 2014ല്‍ മമത മന്ത്രിസഭയിലെ മന്ത്രിമാരായിരുന്നു നാലുപേരും. ഇതില്‍ ഫര്‍ഹദ് ഹകീം, സുബ്രത മുഖര്‍ജി എന്നിവര്‍ക്ക് ഇത്തവണയും സത്യപ്രതിജ്ഞ

ചൊല്ലിക്കൊടുത്തത് ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ തന്നെ. നാരദ ഓണ്‍ലൈന്‍ മാധ്യമം നടത്തിയ ഒളിക്യാമറ ദൗത്യത്തില്‍ തൃണമൂല്‍ മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നത് കണ്ടെത്തിയതാണ് നാരദ കേസ്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …