Breaking News

ഏഴു സീസണ്‍, അഞ്ചാം കിരീടം- ബാഴ്സ പുറത്താക്കിയ സുവാരസിന് ഇത് മധുര പ്രതികാരം…

ഒത്തിരി സ്വപ്നങ്ങള്‍ കൂടെക്കൂട്ടി നീണ്ട കാലം ജഴ്സിയണിഞ്ഞ ഇഷ്ട ക്ലബില്‍നിന്നും കൂട്ടുകാരില്‍നിന്നും നിര്‍ദയം പടിയിറക്കിയവരോട് ലൂയി സുവാരസ് എന്ന ഉറുഗ്വായ്ക്കാരന് ഇതില്‍പരം എങ്ങനെ പകരം ചോദിക്കാനാകും?

പുതിയ പരിശീലകനായി എത്തിയ കോമാെന്‍റ ഗുഡ് ബുക്കിലില്ലാത്തതിന് നൂക്യാമ്ബില്‍ നിന്ന് പുറത്തുപോകേണ്ടിവന്നപ്പോള്‍ വീണ കണ്ണീരാണ് അത്ലറ്റിക്കോക്കൊപ്പം ലാ ലിഗ കിരീടവുമായി മടങ്ങുേമ്ബാള്‍ സുവാരസ് കഴുകിക്കളഞ്ഞത്.

ശനിയാഴ്ച വല്ലഡോളിഡിനെതിരെ സ്വന്തം മൈതാനത്ത് ജയം അനിവാര്യമായിരുന്നു അത്ലറ്റിക്കോക്ക്. 18ാം മിനിറ്റില്‍ വയ്യഡോളിഡ് താരം ഓസ്കര്‍ പ്ലാനോയുടെ ഗോളില്‍ പിറകിലായി പോയ മഡ്രിഡ് ടീമിന് സമനില പിടിക്കാന്‍ പോലും

57ാം മിനിറ്റുവരെ കാത്തിരിക്കേണ്ടിവന്നു. എയ്ഞ്ചല്‍ കൊറിയ സമനില നല്‍കി 10 മിനിറ്റ് കഴിഞ്ഞ് ടീമിനെ വിജയത്തിലേക്കും ലാ ലിഗ കിരീടത്തിലേക്കും നയിച്ച്‌ ലക്ഷ്യം നേടുേമ്ബാള്‍ അത്ലറ്റിക്കോക്കൊപ്പം സുവാരസും എല്ലാം ആഹ്ലാദ

നൃത്തം തുടങ്ങിയിരുന്നു. കളി കഴിഞ്ഞ് താരങ്ങള്‍ മൈതാനം വലംവെക്കുേമ്ബാള്‍ സുവാരസ് കണ്ണീര്‍ പൊഴിക്കുന്നതായിരുന്നു കാഴ്ച, ആനന്ദക്കണ്ണീരായിരുന്നുവെന്ന് മാത്രം. ഏറെ നേരം മൈതാനത്തിരുന്ന്

മൊബൈല്‍ ഫോണിലും അല്ലാതെയും ഇഷ്ടമുള്ളവരോട് സന്തോഷം പങ്കുവെച്ചു. ”അത്ലറ്റികോ നല്‍കിയ സ്വീകാരമാണ് എന്നെ സന്തോഷിപ്പിക്കുന്നത്. ഓരോ ഘട്ടത്തിലും മികച്ച പ്രകടനത്തിന് അവര്‍ അവസരം നല്‍കി.

അവര്‍ നല്‍കിയ വിശ്വാസത്തിന് നല്‍കി. അന്ന് എനിക്കൊപ്പം വേറെയും കുറെപേര്‍ അനുഭവിക്കേണ്ടിവന്നിരുന്നു, എെന്‍റ ഭാര്യ, കുട്ടികള്‍… വര്‍ഷങ്ങളായി മൈതാനത്തുണ്ട്. പക്ഷേ,

ഇത്രയേറെ അനുഭവിക്കേണ്ടിവന്നത് ആദ്യമായാണ്. കലാശപ്പോരാട്ട ദിനത്തില്‍ തിളങ്ങാനായത് അഭിമാനകരമാണ്”- സുവാരസ് പറഞ്ഞു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …