Breaking News

വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു; മകനെ പിതാവ് വെട്ടിക്കൊന്നു, പ്രതി ഒളിവില്‍

വിവാഹത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിന്റെ പേരില്‍ മകനെ പിതാവ് വെട്ടിക്കൊന്നു. തമിഴ്നാട്ടിലെ കല്ലക്കുറിച്ചി ജില്ലയിലാണ് സംഭവം. അറുപത്തിയഞ്ചുകാരനായ കേശവന്‍ മകന്‍ ശിവണി (30)യെ കോടാലിക്കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇരുവരും മദ്യപിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് തര്‍ക്കമുണ്ടായത്.

ദിവസക്കൂലിക്ക് ജോലിനോക്കിയിരുന്ന കേശവന്‍ ഭാര്യ പളനിയമ്മാളിനും രണ്ട് പെണ്‍മക്കളായ ശിവഗാമിക്കും, സോണിയക്കും മകന്‍ ശിവമണിക്കും ഒപ്പമാണ് താമസിച്ചിരുന്നത്. പെണ്‍മക്കള്‍ രണ്ടുപേരും വിവാഹിതരാണ്. മൂന്ന് വര്‍ഷം ശിവമണി വിദേശത്ത് ജോലി ചെയ്തിരുന്നു. ഇക്കാലയളവില്‍ വീട്ടിലേക്കയച്ച പണത്തെച്ചൊല്ലി ശിവമണി മാതാപിതാക്കളുമായി നിരന്തരം വഴക്കുണ്ടാക്കുമായിരുന്നു.

കഴിഞ്ഞ വര്‍ഷം തൊട്ട് ഇയാള്‍ തമിഴ്നാട്ടില്‍ തന്നെയാണ് ജോലി ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം മദ്യപിക്കുന്നതിനിടെ ശിവമണിയും പിതാവും തമ്മില്‍ വിവാഹത്തെച്ചൊല്ലി വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് പ്രകോപിതനായ കേശവന്‍ കോടാലി ഉപയോഗിച്ച്‌ മകനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ബഹളം കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ രക്തത്തില്‍ കുളിച്ചുകിടന്ന ശിവമണിയെ ഉളുന്ദൂര്‍പേട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒളിവില്‍ പോയ കേശവനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …