Breaking News

യുവതിയെ കൊലപ്പെടുത്തിയ ശേഷം പ്രതി മുഖത്ത് രക്തം തേച്ചു, കൊലയാളി പശ്ചിമ ബംഗാള്‍ സ്വദേശിനി; കുതിരവട്ടത്തെ കൊലപാതകത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്

കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലെ അന്തേവാസിയുടെ മരണം കൊലപാതകം. ജിയറാം ജിലോട്ട് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. മൂക്കും വായും പൊത്തിപ്പിടിച്ചതോ, അല്ലെങ്കില്‍ കഴുത്ത് ഞെരിച്ചതോ രണ്ടുംകൂടിയോ ആകാം മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

സെല്ലില്‍ രണ്ട് അന്തേവാസികള്‍ തമ്മിലുള്ള അടിപിടിയാണ് കൊലപാതകത്തില്‍ കലാശിച്ചത്. പശ്ചിമബംഗാള്‍ സ്വദേശിയായ തസ്മി ബീബി (32)യാണ് കൊല നടത്തിയത്. ഇവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയശേഷമായിരിക്കും അറസ്റ്റ്. മൂന്നു യുവതികളായിരുന്നു ഒരു സെല്ലില്‍ കഴിഞ്ഞത്.

ബുധനാഴ്ച വൈകിട്ടുമുതല്‍ സെല്ലില്‍ നിന്ന് ബഹളം കേട്ടിരുന്നു. 7.30നും 7.45നുമിടയിലാണ് മര്‍ദനവും ബലപ്രയോഗവും ഉണ്ടായതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. കിടക്കുന്നതുമായി ബന്ധപ്പെട്ട സ്ഥലത്തെ ചൊല്ലിയായിരുന്നു അന്തേവാസികള്‍ തമ്മില്‍ തര്‍ക്കമുണ്ടായത്.

ജീവനക്കാര്‍ രാത്രി ഭക്ഷണവുമായി സെല്ലില്‍ എത്തുമ്ബോള്‍ ജിയറാം ജിലോട്ട് സെല്ലില്‍ വീണുകിടക്കുകയായിരുന്നു. ഇവരുടെ മൂക്കില്‍നിന്നും ചെവിയില്‍നിന്നും രക്തം ഒഴുകുന്ന നിലയിലുമായിരുന്നു. ഈ രക്തമെടുത്ത് തസ്മി ബീബി മുഖത്ത് തേച്ചിരുന്നു. ഇതുകണ്ട ജീവനക്കാര്‍ കരുതിയത് തസ്മിക്കാണ് പരുക്കേറ്റതെന്നാണ്.

ഉടന്‍ തസ്മി ബീബിയേയും കൊണ്ട് ജീവനക്കാര്‍ ഡോക്ടറുടെ അടുത്തേക്ക് പോയി. ഈ സമയം ജിയറാമിനെ ആരും ശ്രദ്ധിച്ചതുമില്ല. ഒന്നിലും ഇടപെടാതെ സെല്ലിലെ മൂന്നാമത്തെ യുവതി മാറി നില്‍ക്കുകയായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ 5.45ന് ജിയറാം ജിലോട്ട് ഉണരാതിരുന്നതോടെ ജീവനക്കാര്‍ എത്തിയപ്പോഴാണ് മരിച്ചതായി കണ്ടെത്തിയത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …