Breaking News

തങ്ങളെ ജനക്കൂട്ടത്തിനു കൈമാറിയത് പോലീസാണ് – മണിപ്പൂർ അതിജീവിതമാർ

മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിയ അതിക്രൂരതയെക്കുറിച്ച് കേന്ദ്രത്തിനെതിരെ സുപ്രീം കോടതി. ഇത് മറ്റു സംസ്ഥാനങ്ങളിലെ അക്രമങ്ങൾ പോലെയല്ലെന്നും കേരളത്തിലടക്കം സമാന അക്രമമെന്ന ബി.ജെ.പി.നേതാവായ അഭിഭാഷ ബാംസുരി സ്വരാജിൻ്റെ വാദം തള്ളിക്കൊണ്ടുമായിരുന്നു കോടതിയുടെ വിമർശനം.

മണിപ്പൂരിൽ സ്ത്രീകൾക്കെതിരായ അതിക്രമത്തിനു ബoഗാർ ഉൾപ്പെടെ ഇതര സംസ്ഥാനങ്ങളിൽ സമീപകാലത്തു നടന്നവയുമായി താരതമ്യമില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി.കലാപത്തിനിടയിൽ സ്ത്രീകളെ നഗ്നരാക്കി നടത്തുകയും അതിക്രൂരമായി പീഡിപ്പിക്കുകയും ചെയ്ത ക്രൂരതയെക്കുറിച്ചാണ് ചീഫ് ജസ്റ്റീസ്സ് ഡി.വൈ.ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബഞ്ചിൻ്റെ വിമർശനം.

നഗ്നരാക്കി നടത്തിയതിൻ്റെ വീഡിയോ പ്രചരിച്ചതിനു പിന്നാലെ കോടതി സ്വമേധയാ വിഷയം പരിഗണിക്കുന്നതിനിടെ, കേരളത്തിൽ ഉൾപ്പെടെ മറ്റു പല സംസ്ഥാനങ്ങളിലും ഇത്തരത്തിൽ വനിതകൾക്കെതിരെ സമാന അക്രമം ഉണ്ടായെന്ന് ബി.ജെ.പി. ഡൽഹി ലീഗൽ സെൽ കോ കൺവീനറും മുൻ കേന്ദ്ര മന്ത്രി സുഷമ സ്വരാജിൻ്റെ മകളുമായ ബാംസുരി സ്വരാജ് ചൂണ്ടിക്കാട്ടിയപ്പോഴാണ് കോടതിയുടെ പ്രതികരണം. അവരും ഇന്ത്യയുടെ മക്കളാണെന്നും ബാംസുരി പറഞ്ഞു.

പാർലമെൻ്റ് സമ്മേളനം ആരംഭിക്കുന്നതിനു മുന്നോടിയായി മണിപ്പൂരിനെക്കുറിച്ചു പറയുമ്പോൾ കോൺഗ്രസ്സ് ഭരിക്കുന്ന ഛത്തീസ്ഗഡിലും രാജസ്ഥാനിലും സമാന സംഭവങ്ങൾ ഉണ്ടായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഇക്കാര്യം കേന്ദ്ര സർക്കാർ പാർലമെൻ്റലും കോടതിയിലും ആവർത്തിക്കാൻ ശ്രമിക്കുന്നതിനിടെയാണു മണിപ്പൂരിലെ സ്ഥിതി വ്യത്യസ്ഥമാണെന്നും സമാനതകളില്ലാത്തതാണെന്നും ബഞ്ച് പറഞ്ഞത്.

തങ്ങളെ ജനക്കൂട്ടത്തിനു വിട്ടുകൊടുത്തത് പോലീസാണെന്ന് അതിജീവിതമാർ തന്നെ മൊഴി നൽകിയിട്ടുണ്ട്. ഡൽഹിയിലെ നിർഭയ കേസിലേതുപോലെയൊരു സാഹചര്യമല്ല മണിപ്പൂരിലേത്. അത് ഭയാനകമായിരുന്നെങ്കിലും ഒറ്റപ്പെട്ടതായിരുന്നു. മണിപ്പൂർ സംഭവം ഒറ്റപ്പെട്ടതല്ല, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ പ്രത്യേക കുറ്റമായി കാണുന്ന സംഘടിത അക്രമമാണ് ഇവിടെ സംഭവിച്ചത് .ഇതു കൈകാര്യം ചെയ്യാൻ പ്രത്യേക സംഘം ആവശ്യമാണ്. അക്രമം തുടരുമ്പോൾ ആശ്വാസകരമായ ഇടപെടലാണ് വേണ്ടതെന്ന് ചീഫ് ജസ്റ്റീസ് പറഞ്ഞു.

മണിപ്പൂർ അതിജീവിതമാർ ഇനി XY എന്നറിയപ്പെടും

മണിപ്പൂരിൽ നഗ്നരാക്കി അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട 2 വനിതകളും അഭിഭാഷകനായ കപിൽ സിബിൽ വഴി കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ സമീപിച്ചു. അന്വേഷണം സിബിഐയ്ക്കു കൈമാറുന്നതിലും വിചാരണ അസമിലേക്കു മാറ്റുന്നതിലും അവർ അവിശ്വാസം രേഖപ്പെടുത്തി.ഐ ജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം വേണമെന്ന ആവശ്യവും മുന്നോട്ടുവച്ചു.
പേരു രഹസ്യമാക്കി വയ്ക്കണമെന്ന ആവശ്യപ്രകാരംX Yഎന്നായിരിക്കും ഇവരെ ഇനി രേഖപ്പെടുത്തുക.ഇതിനിടെ കേസ് മണിപ്പൂരിനു പുറത്തേക്കു മാറ്റണമെന്നാണു നിർദ്ദേശിച്ചിട്ടുളളതെന്നും അസമെന്ന് പറഞ്ഞിട്ടില്ലെന്നും കേന്ദ്ര സർക്കാർ പ്രതികരിച്ചു. മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട 6 ചോദ്യങ്ങൾ? 24 മണിക്കൂറിനകം കേന്ദ്രം മറുപടി പറയണം -സുപ്രീം കോടതി.
ഇതിനിടെ മണിപ്പൂർ സംഭവങ്ങളിൽ ക്രിമിനൽ നടപടി ആരംഭിക്കുന്നതിനായി ഇരകളോടു സംസാരിക്കാനും മൊഴി രേഖപ്പെടുത്താനും സമിതി രൂപീകരിക്കുന്നതു പരിഗണിക്കുന്നതായും കോടതി സൂചിപ്പിച്ചു.വനിത ജഡ്ജിമാർ അംഗങ്ങളായ സമിതിയാണു പരിഗണനയിൽ.
മണിപ്പുർ കലാപവുമായി ബന്ധപ്പെട്ടു സർക്കാരിനോട് ചോദ്യങ്ങൾ ഉന്നയിച്ച് സുപ്രീം കോടതി 24 മണിക്കുറിനകം റിപ്പോർട്ട് നൽകുവാനും നിർദ്ദേശിച്ചു.
ചോദ്യങ്ങൾ.
1)കേസു വിവരങ്ങൾ തരം തിരിച്ചുനൽകുക
2) കുറ്റകൃത്യം നടന്ന പോലീസ് സ്റ്റേഷൻ അല്ലാതെ മറ്റിടങ്ങളിൽ രജിസ്റ്റർ ചെയ്ത കേസ്സുകളെത്ര 3 ) അതിൽ എത്രയെണ്ണം ബന്ധപ്പെട്ട സ്റ്റേഷനുകൾക്കു കൈമാറി.
4) എത്ര പേർ അറസ്റ്റിലായി.
5) നിയമസഹായം നൽകിയതിൻ്റെ വിവരങ്ങൾ
6) എത്ര പേരുടെ മൊഴി മജിസ്ട്രേറ്റിന്നു മുൻപാകെ രേഖപ്പെടുത്തി.
ഇതിനിടെ മണിപ്പൂർ സംഭവങ്ങളിൽ ക്രിമിനൽ നടപടി ആരംഭിക്കുന്നതിനായി ഇരകളോടു സംസാരിക്കാനും മൊഴി രേഖപ്പെടുത്താനും സമിതി രൂപീകരിക്കുന്നതു പരിഗണിക്കുന്നതായും കോടതി സൂചിപ്പിച്ചു.വനിത ജഡ്ജിമാർ അംഗങ്ങളായ സമിതിയാണു പരിഗണനയിൽ.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …