Breaking News

‘ചരിത്രമെന്നാല്‍ ഒരു വെബ് സൈറ്റല്ല, നെഹ്‌റുവിനെ ഒഴിവാക്കി വിഡി സവര്‍ക്കറുടെ ചിത്രം ഉള്‍പ്പെടുത്തയതിനെ വിമര്‍ശിച്ച്‌ സ്പീക്കര്‍ എംബി രാജേഷ്.

ഐസിഎച്ച്‌ആര്‍ വെബ്‌സൈറ്റില്‍ സ്വാതന്ത്ര്യസമര നേതാക്കളുടെ ചിത്രങ്ങളില്‍ നിന്നും ജവഹര്‍ലാല്‍ നെഹ്‌റുവിനെ ഒഴിവാക്കി വിഡി സവര്‍ക്കറുടെ ചിത്രം ഉള്‍പ്പെടുത്തയതിനെ വിമര്‍ശിച്ച്‌ എംബി രാജേഷ്.

വെട്ടലും ചേര്‍ക്കലുമായി പുതിയ ചരിത്രം ചമയ്ക്കലാണ്‌ കുറേക്കാലമായി ഐസിഎച്ച്‌ആര്‍ ചെയ്തു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഗാന്ധിജി എത്ര കാലം ചരിത്രത്തില്‍ അവശേഷിക്കുമെന്നേ അറിയാനുള്ളൂ എന്നും ഫേസ്ബുക് കുറിപ്പില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫേസ്ബുക് കുറിപ്പിന്റെ പൂര്‍ണരൂപം

നെഹ്‌റുവിനോട് വിയോജിപ്പുകളുണ്ട്. വിമര്‍ശിക്കാനും കാരണങ്ങളുണ്ട്. എന്നാല്‍ സ്വാതന്ത്ര്യ സമരത്തിനും ആധുനിക ഇന്ത്യ എന്ന ആശയം രൂപപ്പെടുത്തുന്നതിലും അദ്ദേഹം നല്‍കിയ സംഭാവനകള്‍ വിലപ്പെട്ടതാണെന്നതില്‍ വിയോജിപ്പില്ല.

ചരിത്രത്തില്‍ നിന്ന് അദ്ദേഹത്തെ തമസ്‌കരിക്കാന്‍ യാതൊരു ന്യായങ്ങളുമില്ല.ഐ സി എച്ച്‌ ആറിന്റെ വെബ്‌സൈറ്റില്‍ നിന്ന് നെഹ്‌റുവിനെ നീക്കിയിരിക്കുന്നു! അത്ഭുതമില്ല. വെട്ടലും ചേര്‍ക്കലുമായി പുതിയ ചരിത്രം ചമയ്ക്കലാണ്‌ ഐ സി എച്ച്‌ ആര്‍ കുറേക്കാലമായി ചെയ്തു കൊണ്ടിരിക്കുന്നത്.

ആദ്യം മലബാര്‍ കലാപകാരികളും ഇപ്പോഴിതാ നെഹ്‌റുവും സ്വാതന്ത്ര്യ സമര ചരിത്രത്തിന് പുറത്തായിരിക്കുന്നു. ഗാന്ധിജി എത്ര കാലം അവശേഷിക്കുമെന്നേ അറിയാനുള്ളൂ.

കാരണം ICHR നെ ഏല്‍പ്പിച്ചിരിക്കുന്നത് ‘പുതിയ ഇന്ത്യ’യുടെ ചരിത്രം കെട്ടിച്ചമയ്ക്കാനാണ്.’ പുതിയ ‘ രാജ്യം മതനിരപേക്ഷജനാധിപത്യ രാഷ്ട്രമല്ല. മതാധിഷ്ഠിത രാഷ്ടമാണ്. അതിന്റെ പിതാവ് വേറെയാണ്. ഗാന്ധിജി മതേതര ഇന്ത്യയുടെ പിതാവാണല്ലോ.

പക്ഷേ ചരിത്രമെന്നാല്‍ ഒരു വെബ് സൈറ്റല്ല. സര്‍ക്കാരാഫീസിലെ പൊടിപിടിച്ച ഫയലിലെ പട്ടികയിലുമല്ല ചരിത്രം. തിരുത്തലുകള്‍ കൊണ്ട് മാത്രം യഥാര്‍ത്ഥ ചരിത്രത്തില്‍ നുഴഞ്ഞു കയറാനാവില്ല.

‘സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവം’ എന്ന കേന്ദ്രസര്‍ക്കാര്‍ പരിപാടിക്കായി സൈറ്റ് നവീകരിച്ചപ്പോഴാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്‌റ്റോറിക്കല്‍ റിസര്‍ച്ചിന്റെ ‘ചരിത്രം തിരുത്തല്‍’ പുറത്ത് വന്നത്. ഇതിന് പിന്നാലെ വലിയ വിമര്‍ശനങ്ങളാണ് വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …