Breaking News

തട്ടിപ്പിലൂടെ ‘കൊറോണ വായ്പ’ സ്വന്തമാക്കി ലംബോര്‍ഗിനിയും റോളക്സും വാങ്ങി; യുവാവിന് ഒമ്ബത് വര്‍ഷം തടവ്…

അനധികൃതമായി കൊറോണ വൈറസ് ദുരിതാശ്വാസ വായ്പ സ്വന്തമാക്കി, ആ തുക ഉപയോഗിച്ച്‌ ലംബോര്‍ഗിനി കാറടക്കം ആഡംബര വസ്തുക്കള്‍ വാങ്ങിയ യുവാവിന് അമേരിക്കയില്‍ ഒമ്ബത് വര്‍ഷം തടവ് ശിക്ഷ. സര്‍ക്കാരിന്‍റെ കൊറോണ വൈറസ് റിലീഫ് ലോണ്‍ തട്ടിപ്പ് നടത്തി ലീ പ്രൈസ് എന്ന 30 കാരനാണ് 1.6 മില്യണ്‍ ഡോളര്‍ (12 കോടി രൂപ) സ്വന്തമാക്കിയത്.

ലംബോര്‍ഗിനി ഉറുസ്, ഫോര്‍ഡ് എഫ്-350 എന്നീ ആഡംബര കാറുകളും റോളക്സ് വാച്ചും മറ്റ് വില കൂടിയ സാധനങ്ങളും യുവാവ് വാങ്ങിച്ചുകൂട്ടുകയായിരുന്നു. കൂടാതെ, സട്രിപ് ക്ലബ്ബിലും നൈറ്റ് ക്ലബ്ബുകളിലുമായി 4500 ഡോളും ചെലവഴിച്ചതായി പൊലീസ് അറിയിച്ചു. തന്‍റെ ബിസിനസിന് ഫണ്ട് ആവശ്യമുണ്ടെന്ന് കാട്ടിയാണ് ലീ പ്രൈസ് ലോണിന് അപേക്ഷയയച്ചത്.

കൊറോണ വൈറസ് പാന്‍ഡെമിക് ബാധിച്ച ആളുകളെയും ബിസിനസുകളെയും പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസ് പാസാക്കിയ പേചെക്ക് പ്രൊട്ടക്ഷന്‍ പ്രോഗ്രാം (പിപിപി) വഴിയാണ് ഭീമന്‍ തുക നേടിയെടുത്തത്. ഫണ്ട് നേടിയെടുക്കുന്നതിനായി യുവാവ് പല ബാങ്കുകള്‍ക്കായി വിവിധ പിപിപി അപേക്ഷകള്‍ അയച്ചിരുന്നു.

എന്നാല്‍, ഭൂരിപക്ഷം ബാങ്കുകളും വായ്പ നിഷേധിച്ചപ്പോള്‍ ചിലര്‍ അപേക്ഷ അംഗീകരിച്ചു. പ്രൈസ് എന്റര്‍പ്രൈസസ് എന്ന പേരില്‍ 50-ലധികം ജോലിക്കാരുള്ള ഒരു കമ്ബനിയുടെ ഉടമസ്ഥനാണ് താനെന്ന് ലീ പ്രൈസ് ഒരു അപേക്ഷയില്‍ പറയുന്നുണ്ട്, ശരാശരി പ്രതിമാസ ശമ്ബളം $3,75,000 ആണെന്നും അതില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

എന്നാല്‍ ആഡംബര ജീവിതം നയിക്കാനുള്ള യുവാവിന്‍റെ വലിയ പദ്ധതിക്ക് ആയുസ്സ് കുറവായിരുന്നു. തട്ടിപ്പ് ഒരു പരിശോധനയില്‍ പിടിക്കപ്പെടുകയും കള്ളപ്പണം വെളുപ്പിക്കലടക്കമുള്ള കുറ്റങ്ങള്‍ക്ക് അയാളെ നീതിന്യായ വകുപ്പ് അറിയിച്ചു. 110 മാസത്തെ തടവിന് ശിക്ഷിക്കുകയും ചെയ്യുകയും ചെയ്തു. പ്രൈസിന്‍റെ കമ്ബനിയില്‍ ജീവനക്കാരോ ആപ്ലിക്കേഷനില്‍ പരാമര്‍ശിച്ച വരുമാനമോ ഇല്ലെന്ന് പരിശോധനയില്‍ കണ്ടെത്തുകയായിരുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …